കുസാറ്റിൽ . “മാരിടൈം ഇൻഡസ്ട്രിയിൽ ഭാവി ട്രെൻഡുകൾ”: ദേശീയ സെമിനാർ സംഘടിപ്പിച്ചു.
- Posted on December 04, 2024
- News
- By Goutham prakash
- 303 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക
സർവകലാശാലയിലെ ഷിപ്പ് ടെക്നോളജി
വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഒരു
വർഷംനീണ്ടുനിൽക്കുന്ന സുവർണജൂബിലി
ആഘോഷങ്ങളുടെ ഭാഗമായി നവംബർ
29, 30 തീയതികളിൽ
“മാരിടൈംഇൻഡസ്ട്രിയിലെ ഭാവി
ട്രെൻഡുകൾ” എന്ന വിഷയത്തെ
ആസ്പദമാക്കി ദേശീയ സെമിനാർ
സംഘടിപ്പിച്ചു.
സെമിനാറിൽ വ്യവസായ അക്കാദമിക
മേഖലകളിലെ പ്രഗൽഭരുടെ നേതൃത്ത്വത്തിൽ
നാല് സെഷനുകളിലായി
പന്ത്രണ്ടുപ്രബന്ധങ്ങൾ അവതരിപ്പിച്ചു.
"സ്മാർട്ട് മറൈൻ വെഹിക്കിൾ
ടെക്നോളജീസ്", "മറൈൻ സ്ട്രക്ചേഴ്സ്
ആൻറ് എഐ", "പരിസ്ഥിതി സൗഹൃദ കപ്പൽ
നവീകരണങ്ങൾ", "മറൈൻ
ഹൈഡ്രോഡൈനാമിക്സ് ആൻറ്
സസ്റ്റെയിനബിൾടെക്നോളജീസ്" തുടങ്ങിയ
വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രബന്ധങ്ങൾ
പരിപാടിയിൽ അവതരിപ്പിച്ചു.
സെമിനാറിന്റെ സമാപന ചടങ്ങിൽ കുസാറ്റ്
ഷിപ്പ് ടെക്നോളജി വകുപ്പ് കൺവീനർ
ഡോ. രാജേഷ് പി. നായർ, ഷിപ്പ്
ടെക്നോളജിവകുപ്പ് സഹ-കൺവീനർ ശ്രീ
അരവിന്ദ് കെ ആർ, സഹ-കൺവീനർ
പ്രൊഫസർ ഡോ മതിയഴകൻ, വകുപ്പ് മേധാവി,
ഡോസതീഷ് ബാബു തുടങ്ങിയവർ
സംസാരിച്ചു.
കുസാറ്റ്ഷിപ്പ് ടെക്നോളജി വകുപ്പ് രാജ്യത്ത്
നേവൽ ആർകിടെക്ചർ വിദ്യാഭ്യാസത്തിന്റെ
തുടക്കം കുറിച്ചവരിൽ ഒന്നാണ്. 1975-ൽ
ഇന്ത്യൻ ഷിപ്പ് ബിൽഡിംഗ് വ്യവസായം, ഷിപ്പ്
ക്ലാസിഫിക്കേഷൻ സൊസൈറ്റികൾ, ഗവേഷണ
സ്ഥാപനങ്ങൾ, ഇന്ത്യൻ നാവികസേന,
അനുബന്ധ മേഖലകൾ എന്നിവയുടെ മികവ്
വർധിപ്പിക്കാൻ നിറവേറ്റാൻ മിടുക്കരായ നേവൽ
ആർകിടെക്റ്റുമാരുടെതലമുറയെ സൃഷ്ടിക്കുക
എന്ന ലക്ഷ്യത്തോടെയാണ് ഈ വകുപ്പ്
സ്ഥാപിച്ചത്.
ഐ.ഐ.ടി.കൾ, വിദേശ സർവകലാശാലകൾ,
ഷിപ്പ്‌യാർഡുകൾ എന്നിവയുമായി സജീവമായ
സഹകരണം നിലനിർത്തുന്നഷിപ്പ്
ടെക്നോളജി വകുപ്പ് ജർമ്മനിയിലെ റോസ്റ്റോക്ക്
സർവകലാശാലയുമായി 1978-ൽ ആരംഭിച്ച
സഹകരണം ഒന്നും.മികച്ചരീതിയിൽ
തുടരുന്നു. അക്കാദമിക വിദഗ്ധരുമായും
വ്യവസായങ്ങളുമായും ഉള്ള നിരന്തര
ആശയവിനിമയത്തിലൂടെ
സമഗ്രമായസിലബസ് രൂപകൽപ്പനയും
നവീകരണവും സാധ്യമാക്കിയ ഖ്യാതിയും
വകുപ്പിനുണ്ട്. അന്താരാഷ്ട്ര
നിലവാരംപാലിക്കുന്നതിനായി
നിഷ്കർഷിക്കുന്ന നൂതന പാഠ്യപദ്ധതി ഉറപ്പ്
വരുത്തുന്ന ഉയർന്ന നിലവാരമുള്ള
പഠനത്തിൻ്റെ ഫലമായിഇന്ത്യയിലും
വിദേശത്തുമായി എല്ലാ വർഷവും 100%
പ്ലേസ്‌മെന്റ ഉറപ്പാക്കുന്ന ഷിപ്പ് ടെക്നോളജി
വകുപ്പ് അഭിമാനാർഹമായനേട്ടങ്ങളാണ്
കൊയ്യുന്നത്.
സി.ഡി. സുനീഷ്.
