പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരംപരമാവധി പേര്‍ക്ക് സൗജന്യ

 ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ്

 ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

 വീണാജോര്‍ജ് സര്‍ക്കാരിന്റെ

 ആരംഭത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ്

 പ്രതിവര്‍ഷം സൗജന്യ ചികിത്സ

 നല്‍കിയതെങ്കില്‍2024ല്‍ 6.5 ലക്ഷം

 പേര്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്.

 തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയില്‍ ഏറ്റവും

 അധികംസൗജന്യ ചികിത്സ നല്‍കുന്ന

 സംസ്ഥാനമാണ് കേരളംകേരളത്തിന്റെ 

 നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും

 മറ്റ്സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍

 സ്വാംശീകരിക്കാനുമാണ് ദേശീയ ശില്‍പശാല

 സംഘടിപ്പിക്കുന്നത്കേരളത്തെയും

 മറ്റ്സംസ്ഥാനങ്ങളെയും യൂണിവേഴ്സല്‍

 ഹെല്‍ത്ത് കവറേജ് കൈവരിക്കുന്നതിലേക്ക്

 അടുപ്പിക്കാന്‍ ഇവിടത്തെ

 ചര്‍ച്ചകള്‍സഹായിക്കുംഒരുമിച്ച്

 പ്രവര്‍ത്തിക്കുകയും പരസ്പരം പഠിക്കുകയും

 ചെയ്യുന്നതിലൂടെ,

 ജനങ്ങളുടെആവശ്യങ്ങള്‍ക്കനുസൃതമായി

 സുസ്ഥിരവും കാര്യക്ഷമവുമായ ആരോഗ്യ

 ധനസഹായ മാതൃകകള്‍ സൃഷ്ടിക്കാന്‍

 കഴിയുമെന്നുംമന്ത്രി വ്യക്തമാക്കി. 'അനുഭവ

 സദസ് 2.0' ദേശീയ ശില്‍പശാല

 ഓണ്‍ലൈനിലൂടെ ഉദ്ഘാടനം

 നിര്‍വഹിച്ച്സംസാരിക്കുകയായിരുന്നു മന്ത്രി.



കേരളത്തിലെ ആദ്യത്തെ മാസ് ഹെല്‍ത്ത്

 ഫിനാന്‍സിംഗ് പ്രോഗ്രാം 2008-ല്‍

 എല്‍.ഡി.എഫ് സര്‍ക്കാരാണ്

 ആവിഷ്‌ക്കരിച്ചത്തുടര്‍ന്ന് കേന്ദ്ര

 പിന്തുണയുള്ള കുടുംബങ്ങള്‍ക്കപ്പുറം

 സംസ്ഥാനത്തെ ബിപിഎല്‍ പട്ടികയ്ക്ക്

 കീഴിലുള്ള കുടുംബങ്ങളെഉള്‍പ്പെടുത്തിക്കൊണ്ട്

 അത് വിപുലീകരിച്ചുകൂടാതെ ക്യാന്‍സര്‍,

 ട്രോമ സേവനങ്ങള്‍ തുടങ്ങിയ ഗുരുതരമായ

 പരിചരണംഉള്‍പ്പെടുത്തുന്നതിനും പാക്കേജ്

 വിപുലീകരിച്ചുതുടര്‍ന്നാണ് 5 ലക്ഷം രൂപ വരെ

 ആരോഗ്യ പരിരക്ഷ ലഭിക്കുന്ന കാസ്പ്

 പദ്ധതിനടപ്പിലാക്കിയത്നിലവില്‍ കാസ്പിന്

 കീഴിലുള്ള 42 ലക്ഷം ഗുണഭോക്താക്കളില്‍

 20 ലക്ഷത്തിലധികം പേര്‍ക്കും

 പൂര്‍ണമായുംസംസ്ഥാനമാണ് ധനസഹായം

 നല്‍കുന്നത്വിവിധ സൗജന്യ

 ചികിത്സകള്‍ക്കായി പ്രതിവര്‍ഷം 1600 

കോടി രൂപയാണ്സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

 എന്നാല്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നത് 

150 കോടി രൂപ മാത്രമാണ്മൊത്തം

 ചെലവിന്റെ10 ശതമാനം മാത്രമാണ് കേന്ദ്രം

 അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.



ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

 ഡോരാജന്‍ ഖോബ്രഗഡെ അധ്യക്ഷത വഹിച്ച

 ചടങ്ങില്‍ സ്റ്റേറ്റ് ഹെല്‍ത്ത്ഏജന്‍സി

 എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോരത്തന്‍

 ഖേല്‍ക്കര്‍ സ്വാഗതം ആശംസിച്ചുപ്ലാനിംഗ്

 ബോര്‍ഡ് വിദഗ്ദ അംഗം ഡോപി.കെജമീല,

 നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി

 അഡീഷണല്‍ സിഇഒ കിരണ്‍ ഗോപാല്‍

 വസ്‌കഎന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ഡയറക്ടര്‍

 ഡോവിനയ് ഗോയല്‍ആരോഗ്യ വകുപ്പ്

 ഡയറക്ടര്‍ ഡോകെ.ജെറീനസ്റ്റേറ്റ്

 ഹെല്‍ത്ത് ഏജന്‍സി ജോയിന്റ്ഡയറക്ടര്‍

 ഡോബിജോയ് എന്നിവര്‍ പങ്കെടുത്തു.


 

Author
Citizen Journalist

Goutham prakash

No description...

You May Also Like