മലയോരഹൈവേ: കേരളത്തിന്റെ പ്രതീക്ഷയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ ഏറ്റവും വലിയ പാതയായ

 മലയോരഹൈവെ കേരളത്തിന്റെ

 പ്രതീക്ഷയാണെന്ന് പൊതുമരാമത്ത് ടൂറിസം

 വകുപ്പ്മന്ത്രി പി.മുഹമ്മദ് റിയാസ് പറഞ്ഞു.

 റോഡ് വികസനത്തിൽ  സർക്കാർ വലിയ

 മുന്നേറ്റം നടത്തിയെന്നും മികച്ചനിലവാരമുള്ള

 റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി

 കൂട്ടിച്ചേർത്തുമലയോര ഹൈവെയുടെ

 ജില്ലയിലെ മൂന്നാം റീച്ചിന്റെയുംചാത്തന്‍മാസ്റ്റര്‍

 റോഡിന്റെ രണ്ടാം റീച്ചും ഉദ്ഘാടനം ചെയ്ത്

 സംസാരിക്കുകയായിരുന്നു മന്ത്രി.

 സനീഷ്‌കുമാര്‍ ജോസഫ്എം.എൽ..

 അധ്യക്ഷനായി.  ബെന്നി ബെഹനാന്‍ എം.പി,

 കെ.ആര്‍.എഫ്.ബിഎക്‌സിക്യൂട്ടീവ്

 എന്‍ജിനീയര്‍ ഷിബുകൃഷ്ണരാജ്ബ്ലോക്ക്

 പഞ്ചായത്ത് പ്രസിഡന്റ് വേണു

 കണ്ഠരുമഠത്തില്‍ഗ്രാമപഞ്ചായത്ത്

 പ്രസിഡന്റുമാരായ വി.ബിഅശ്വതികെ.പി.

 ജെയിംസ്അഡ്വആതിര ദേവരാജന്‍,

 അമ്പിളി സോമന്‍ബ്ലോക്ക് പഞ്ചായത്ത് അംഗം

 ജെനീഷ് പിജോസ് എന്നിവര്‍പ്രസംഗിച്ചു.

മറ്റത്തൂര്‍കോടശ്ശേരിഅതിരപ്പിള്ളി

 പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വെള്ളിക്കുളങ്ങര

 മുതല്‍ കോര്‍മലരണ്ടുകൈചായ്പന്‍കുഴി,

 വെറ്റിലപ്പാറ 13 ജംഗ്ഷന്‍ വഴി വെറ്റിലപ്പാറ വരെ 

18.35 കി.മിനീളത്തില്‍ 12 മീറ്റര്‍

 വീതിയിലുമാണ് നിര്‍മാണം നടത്തുക.

 ഇതിനായി 124.69 കോടിരൂപയുടെ

 സാങ്കേതികാനുമതിയും ലഭിച്ചുകിഫ്ബിയില്‍

 ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പധതിക്ക് 2016-17

-ല്‍ ഭരണാനുമതിലഭിച്ചിരുന്നുകേരള റോഡ്

 ഫണ്ട് ബോര്‍ഡിനാണ് പ്രവൃത്തിയുടെ

 നിര്‍വഹണ ചുമതലകാസര്‍കോട്മുതല്‍

 തിരുവനന്തപുരം വരെ 1251 കി.മി ദൂരത്തില്‍ 

13 ജില്ലകളിലൂടെ മലയോരഹൈവെ

 കടന്നുപോകുംഇതില്‍തൃശൂര്‍ജില്ലയിലെ

 മൂന്നാം റീച്ചിലാണ് കേരളത്തില്‍ ആദ്യമായി

 മലയോരഹൈവേക്കായി നിര്‍മിതികള്‍ക്ക് 

പണം നല്‍കി ഭൂമിഏറ്റെടുക്കുന്നത്.

കൊടകരകോടശ്ശേരി പഞ്ചായത്തുകളെ

 ബന്ധിപ്പിച്ച് 9.150 കി.മീനീളം വരുന്ന

 പുത്തുക്കാവ് - കനകമല -

 മേച്ചിറ(ചാത്തന്‍മാസ്റ്റര്‍ റോഡ്)

 പൊതുമരമാമത്ത് റോഡിന് 8.98 കോടി

 രൂപയുടെ ഭരണാനുമതിയും

 സാങ്കേതികാനുമതിയുംലഭിച്ചിട്ടുണ്ട്.



സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like